മണിമുത്ത് - 9
കാളരാത്രി
മാഷ് പോലിസ് സ്റ്റേഷനില്‍ പോയി വിവരങ്ങള്‍ എല്ലാം പറഞ്ഞു.
പോലീസുകാര്‍ വന്നു മണിയെ ഒരുപാടു നേരം ചോദ്യം ചെയ്തു.
തലേന്ന് രാത്രി ആല്‍ത്തറയില്‍ സംഭവിച്ചതെല്ലാം അവന് വിശദമായി പറഞ്ഞു. ഒരു കെട്ടുകഥ കേട്ട പോലെ ചിലപ്പോള്‍ അവര്‍ ചിരിച്ചു.
പിന്നെ നായയെയും കോഴികളേയും ഒക്കെ പരിശോധിച്ചു.
അവനെ ഉടനെ പറഞ്ഞു വിടരുതെന്ന് സൂചിപ്പിച്ചതിനു ശേഷം അവര്‍ പോയി.
അവന് അവിടെ കുത്തിയിരുന്നു.
വൈകുന്നേരം വേഷം മാറിയ ആറു പോലീസുകാര്‍ വന്നു. നാലുപേര്‍ വീടിനു ചുറ്റും ആരും കാണാത്ത സ്ഥലങ്ങളില്‍ കാവലിരുന്നു. രണ്ടുപേര്‍ അകത്തുള്ള ഒരു മുറിയില്‍ ഒളിച്ചിരുന്നു.
ഭക്ഷണം ഒക്കെ നേരത്തെത്തന്നെ കഴിച്ചു അവര്‍ മൂന്നു പേരും അകത്തു മറ്റൊരു മുറിയില്‍ ഉറങ്ങാതെ ഇരുന്നു.
ആരും ഒന്നും മിണ്ടാന്‍ പാടില്ല. അതുകൊണ്ട് മണി വീടിനെക്കുറിച്ച് ഓര്‍ത്തു കൊണ്ടിരുന്നു.
ഉമ്മയും പാത്തുവും ഉറങ്ങിയിട്ടുണ്ടാകും. ചിലപ്പോള്‍ തന്നെക്കുറിച്ചു ചിന്തിച്ചു കൊണ്ട് ഉറങ്ങാതെ കിടക്കുകയായിരിക്കും.മൂത്താപ്പമാരാരെങ്കിലും വന്നു തന്നെ അന്വേഷിച്ചിരിക്കുമോ ആവോ? ഉണ്ടെങ്കില്‍ ഉമ്മയെന്തു നുണയാണ് പറഞ്ഞിരിക്കുക?
ഇങ്ങിനെ ഓരോന്നൊക്കെ ഓര്‍ത്തുകൊണ്ടിരുന്നപ്പോള്‍ അവനുറക്കം വന്നു.
എപ്പോഴോ പുറത്തു നിന്നും ചില ബഹളങ്ങള്‍ ഒക്കെ കേള്‍ക്കാന്‍ തുടങ്ങി.ഒരു വെടിയുടെ ഒച്ച അവനും തിരിച്ചറിഞ്ഞു. അപ്പോള്‍ ഒരു നിലവിളി.
എവിടെയോ ജനാലഗ്ലാസ്സുകള്‍ പൊട്ടിവീണു.
ആരൊക്കെയോ ഒടുന്നതിന്റെയും ചാടുന്നതിന്റെയും ശബ്ദങ്ങള്‍ . അവന് ഭയന്നു ഞെട്ടിയെഴുന്നേറ്റു നിന്നു. അപ്പോള്‍ മാഷ് അവന്റെ തോളില്‍ പിടിച്ചു അവിടെത്തന്നെ ഇരുത്തിക്കളഞ്ഞു.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ രണ്ടു പോലീസുകാര്‍ വന്നു അവരെ വിളിച്ചു.
അതില്‍ ഒരാള്‍ അഭിനന്ദനസൂചകമായി അവന്റെ പുറത്തു തട്ടി.
അയാള്‍ പറഞ്ഞു:
മൂന്നു പേരെ കിട്ടിയിട്ടുണ്ട്. ഒരാള്‍ രക്ഷപ്പെട്ടു. അവനെ ഞങ്ങള്‍ ഉടനെത്തന്നെ പിടികൂടും.
മുറ്റത്ത് കൈകള്‍ ബന്ധിക്കപ്പെട്ട നിലയില്‍ മൂന്നുപേരേയും നിരത്തി നിര്‍ത്തിയിരുന്നു.
എല്ലാവരും കരിമ്പനക്കുറ്റികള്‍ തന്നെ. കൊമ്പന് മീശയുള്ള തലവന്‍ ഒഴിച്ച് മറ്റു മൂന്നു പേരുമായിരുന്നു അത്.
കള്ളസന്യാസിയെ ആയമ്മ പെട്ടെന്നു തിരിച്ചറിഞ്ഞു. അയാള്‍ തലതാഴ്ത്തി നില്ക്കുന്നതിനിടയില് ഇവനെ എവിടെവച്ചോ കണ്ടിട്ടുണ്ടല്ലോ എന്നമട്ടില്‍ അവനെയും നോക്കുന്നുണ്ട്.
പോലീസുകാര്‍ അവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ആയമ്മ നേരം വെളുക്കും വരെ പേടിച്ചു ഉറങ്ങിയിട്ടുണ്ടാവില്ല.
അവനും വൈകിയാണ് ഉണര്‍ന്നത്.
അവര്‍ അവനു ഭക്ഷണം കൊടുത്തു. അവന് അവരോടു യാത്ര ചോദിച്ചു.
രണ്ടു ദിവസം അവിടെ താസിച്ചോളൂ എന്നൊക്കെ അവര്‍ പറയുന്നുണ്ട്. അവന് ചിരിച്ചു കൊണ്ട് വിസമ്മതിച്ചു.
ജോലി അന്വേഷിച്ചാണ് വന്നിരിക്കുന്നതെങ്കില്‍ അവിടെ നിന്നോളാന്‍ മാഷ് പറഞ്ഞു.
അല്ലെന്നവന് പറഞ്ഞപ്പോള്‍ മാഷ് കുറച്ചു പണം നല്കി. അവന് അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. എന്തെങ്കിലും സ്വീകരിക്കാതെ വിടില്ലെന്ന് മാഷും.അവന് ഒരാലോചാനയോടെ ചില മാത്രകള്‍ നിന്നു.
എനിക്കൊന്നും വേണ്ട. എന്നാല്‍ എനിക്കൊരു കാര്യം അറിയണമായിരുന്നു..
ഒടുവില്‍ അവന് പറഞ്ഞു: ഈ പട്ടണത്തില്‍ പേരുകേട്ട ഒരു തട്ടാനുണ്ടോ..? വളരെ പണക്കാരന് ..? അയാളെ അറിയുമെങ്കില്‍ പറഞ്ഞു തരണം.
മാഷ് ആലോചിച്ചു നോക്കി.
ആ.. അങ്ങിനെ ഒരാളുണ്ട്. കുറച്ചു പോയാല്‍ ഒരു ക്ഷേത്രം കാണും. അതിന്റെ കിഴക്കു മാറിയാണ് അയാളുടെ വീട്.. വീടെന്നു പറയാനും പറ്റില്ല.. ഒരു.. ഗുഹ..
അല്ല.. എന്തിനാ നീ തട്ടാനെ കാണുന്നത്..?
വെറുതെ..
അയാള്‍ അറുപിശുക്കനാണെന്നാ കേള്‍വി. ആരെയും ഒന്നും സഹായിക്കില്ല. പണിക്കാര്‍ക്ക് നേരെചൊവ്വെ കൂലി പോലും കൊടുക്കാത്തോനാ..പണത്തിനല്ല, എന്തിനായാലും അയാളെ കണ്ടാല്‍ പ്രയോജനം ഒന്നും ഉണ്ടാവില്ല.
പണിക്കൊന്നും അല്ല..
അതു കേട്ടപ്പോള്‍ അവന്റെ ആഹ്ലാദത്തിന് അതിരില്ല. എങ്കിലും അവന് എല്ലാം അടക്കി നിന്നു.
എന്താ കുട്ടീ കാര്യം..? മടിക്കണ്ട പറഞ്ഞോളൂ എന്നു പറഞ്ഞു മാഷ് അവന്റെ പുറത്തു തട്ടി.
അവന് പറഞ്ഞു.
ഒരു മരുന്നിനെക്കുറിച്ചറിയാനാണ്..
തട്ടാന്‍ എന്താണ് മരുന്നുമായിട്ടുള്ള ബന്ധമെന്ന് മാഷും ആലോചിക്കുന്നുണ്ട്.
അവന്റെ കാര്യത്തില്‍ തന്നെ ഒരെത്തും പിടിയും കിട്ടാതെ തല പുകയുമ്പോഴാണ് എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ ഇങ്ങിനേയും ചിലതെല്ലാം.
അതുകൊണ്ടായിരിക്കണം മാഷ് പറഞ്ഞു: എന്തായാലും കാര്യമൊന്നും ഉണ്ടാവില്ല. അയാള്‍ അത്രക്ക് മോശകോടനാ..
എന്നാലും പോയി നോക്കാം..
എന്നാ വരൂ .. ഞാന്‍ കാണിച്ചു തരാം..
ഒരു പലഹാരപ്പൊതി കൊടുത്തുകൊണ്ട് ആയമ്മ ഓര്‍മ്മപ്പെടുത്തി: മടങ്ങിപ്പോകുമ്പോള്‍ നീ തീര്‍ച്ചയായും ഇതിലെ വരണം.
വരാം.. അവന് സമ്മതിച്ചു.
അവന് തട്ടാന്റെ വീടു കാണിച്ചു കൊടുത്ത ശേഷം മാഷ് സ്കൂളിലേക്കു പോയി.
അവന് നേരെ ചെന്നു തട്ടാന്റെ വാതിലില്‍ മുട്ടി വിളിച്ചു:
തട്ടാനെ.. തട്ടാനെ..
ആരാത്..?
ആ വാതിലിന്റെ ഒരു പാളി അല്‍പ്പം അകന്നു. അതില്‍ നിന്നും ഒരു തല മാത്രം പുറത്തേക്കു നീണ്ടു.
ഞാന്‍ മണി..
മുത്തല്ലല്ലോ.. ദേഷ്യപ്പെട്ട ഒരു നോട്ടം. നിനക്കെന്തു വേണം..?
കളിയാക്കിക്കൊണ്ടൊരു ചോദ്യം..!
എനിക്ക് തട്ടാനെക്കാണണം..
അവന്റെ ഉറച്ച ശബ്ദം.
ഒരു നിമിഷം ആ തല അനങ്ങാതിരുന്നു. പിന്നെ അകത്തേക്കു വലിഞ്ഞു. അടുത്ത നിമിഷം അകത്തുനിന്നും ഒരു കുശുകുശുപ്പ് കേട്ടു. അതിനടുത്ത നിമിഷം ഒരു വാതില്‍പ്പാളി മുഴുവനും തുറന്നു.
അകത്തു വരൂ..
അവന് അകത്തു കടന്നു ചുറ്റും നോക്കി.
ഒരു വയസ്സിത്തള്ളയാണ് ആ വാതില്‍ തുറന്നത്.
വരൂ.. എന്നു പറഞ്ഞു ആ തള്ളയവനെ നീണ്ട ഇരുണ്ട ഒരിടനാഴിയിലൂടെ കൂട്ടിക്കൊണ്ടു പോയി.
അവര്‍ ഒരു മുറി ചൂണ്ടി അവനോടിരിക്കാന്‍ പറഞ്ഞു പുറത്തു പോയി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ തട്ടാന്‍ കയറി വന്നു.
കറുത്തു മെലിഞ്ഞു അകത്തേക്കു സാമാന്യത്തിലധികം വളഞ്ഞു നര കയറിയ ഒരു മനുഷ്യന് . മുഖത്ത് വളരെ പഴയ കട്ടിച്ചില്ലുള്ള ഒരു കണ്ണട കെട്ടിവച്ചിട്ടുണ്ട്. പക്ഷെ അതിന്റെ മുകളിലൂടെയാണ് ഉരച്ചു നോക്കുന്ന അരത്തിന്റെ നോട്ടം.
ഉം.. നീയാരാണ്..? നിനക്കെന്തു വേണം..?
ഒരു മയവുമില്ലാത്തപോലെയാണ് അയാളുടെ ആ ചോദ്യം.
എന്നാല്‍ തട്ടാനോടു പറയേണ്ട ഒരു മറുപടി നേരത്തെത്തന്നെ അവന് കണ്ടു പിടിച്ചിരുന്നു.
ഒരു മുത്ത് വില്‍ക്കാനുണ്ട്..
(തുടരും)
കാളരാത്രി
മാഷ് പോലിസ് സ്റ്റേഷനില്‍ പോയി വിവരങ്ങള്‍ എല്ലാം പറഞ്ഞു.
പോലീസുകാര്‍ വന്നു മണിയെ ഒരുപാടു നേരം ചോദ്യം ചെയ്തു.
തലേന്ന് രാത്രി ആല്‍ത്തറയില്‍ സംഭവിച്ചതെല്ലാം അവന് വിശദമായി പറഞ്ഞു. ഒരു കെട്ടുകഥ കേട്ട പോലെ ചിലപ്പോള്‍ അവര്‍ ചിരിച്ചു.
പിന്നെ നായയെയും കോഴികളേയും ഒക്കെ പരിശോധിച്ചു.
അവനെ ഉടനെ പറഞ്ഞു വിടരുതെന്ന് സൂചിപ്പിച്ചതിനു ശേഷം അവര്‍ പോയി.
അവന് അവിടെ കുത്തിയിരുന്നു.
വൈകുന്നേരം വേഷം മാറിയ ആറു പോലീസുകാര്‍ വന്നു. നാലുപേര്‍ വീടിനു ചുറ്റും ആരും കാണാത്ത സ്ഥലങ്ങളില്‍ കാവലിരുന്നു. രണ്ടുപേര്‍ അകത്തുള്ള ഒരു മുറിയില്‍ ഒളിച്ചിരുന്നു.
ഭക്ഷണം ഒക്കെ നേരത്തെത്തന്നെ കഴിച്ചു അവര്‍ മൂന്നു പേരും അകത്തു മറ്റൊരു മുറിയില്‍ ഉറങ്ങാതെ ഇരുന്നു.
ആരും ഒന്നും മിണ്ടാന്‍ പാടില്ല. അതുകൊണ്ട് മണി വീടിനെക്കുറിച്ച് ഓര്‍ത്തു കൊണ്ടിരുന്നു.
ഉമ്മയും പാത്തുവും ഉറങ്ങിയിട്ടുണ്ടാകും. ചിലപ്പോള്‍ തന്നെക്കുറിച്ചു ചിന്തിച്ചു കൊണ്ട് ഉറങ്ങാതെ കിടക്കുകയായിരിക്കും.മൂത്താപ്പമാരാരെങ്കിലും വന്നു തന്നെ അന്വേഷിച്ചിരിക്കുമോ ആവോ? ഉണ്ടെങ്കില്‍ ഉമ്മയെന്തു നുണയാണ് പറഞ്ഞിരിക്കുക?
ഇങ്ങിനെ ഓരോന്നൊക്കെ ഓര്‍ത്തുകൊണ്ടിരുന്നപ്പോള്‍ അവനുറക്കം വന്നു.
എപ്പോഴോ പുറത്തു നിന്നും ചില ബഹളങ്ങള്‍ ഒക്കെ കേള്‍ക്കാന്‍ തുടങ്ങി.ഒരു വെടിയുടെ ഒച്ച അവനും തിരിച്ചറിഞ്ഞു. അപ്പോള്‍ ഒരു നിലവിളി.
എവിടെയോ ജനാലഗ്ലാസ്സുകള്‍ പൊട്ടിവീണു.
ആരൊക്കെയോ ഒടുന്നതിന്റെയും ചാടുന്നതിന്റെയും ശബ്ദങ്ങള്‍ . അവന് ഭയന്നു ഞെട്ടിയെഴുന്നേറ്റു നിന്നു. അപ്പോള്‍ മാഷ് അവന്റെ തോളില്‍ പിടിച്ചു അവിടെത്തന്നെ ഇരുത്തിക്കളഞ്ഞു.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ രണ്ടു പോലീസുകാര്‍ വന്നു അവരെ വിളിച്ചു.
അതില്‍ ഒരാള്‍ അഭിനന്ദനസൂചകമായി അവന്റെ പുറത്തു തട്ടി.
അയാള്‍ പറഞ്ഞു:
മൂന്നു പേരെ കിട്ടിയിട്ടുണ്ട്. ഒരാള്‍ രക്ഷപ്പെട്ടു. അവനെ ഞങ്ങള്‍ ഉടനെത്തന്നെ പിടികൂടും.
മുറ്റത്ത് കൈകള്‍ ബന്ധിക്കപ്പെട്ട നിലയില്‍ മൂന്നുപേരേയും നിരത്തി നിര്‍ത്തിയിരുന്നു.
എല്ലാവരും കരിമ്പനക്കുറ്റികള്‍ തന്നെ. കൊമ്പന് മീശയുള്ള തലവന്‍ ഒഴിച്ച് മറ്റു മൂന്നു പേരുമായിരുന്നു അത്.
കള്ളസന്യാസിയെ ആയമ്മ പെട്ടെന്നു തിരിച്ചറിഞ്ഞു. അയാള്‍ തലതാഴ്ത്തി നില്ക്കുന്നതിനിടയില് ഇവനെ എവിടെവച്ചോ കണ്ടിട്ടുണ്ടല്ലോ എന്നമട്ടില്‍ അവനെയും നോക്കുന്നുണ്ട്.
പോലീസുകാര്‍ അവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ആയമ്മ നേരം വെളുക്കും വരെ പേടിച്ചു ഉറങ്ങിയിട്ടുണ്ടാവില്ല.
അവനും വൈകിയാണ് ഉണര്‍ന്നത്.
അവര്‍ അവനു ഭക്ഷണം കൊടുത്തു. അവന് അവരോടു യാത്ര ചോദിച്ചു.
രണ്ടു ദിവസം അവിടെ താസിച്ചോളൂ എന്നൊക്കെ അവര്‍ പറയുന്നുണ്ട്. അവന് ചിരിച്ചു കൊണ്ട് വിസമ്മതിച്ചു.
ജോലി അന്വേഷിച്ചാണ് വന്നിരിക്കുന്നതെങ്കില്‍ അവിടെ നിന്നോളാന്‍ മാഷ് പറഞ്ഞു.
അല്ലെന്നവന് പറഞ്ഞപ്പോള്‍ മാഷ് കുറച്ചു പണം നല്കി. അവന് അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. എന്തെങ്കിലും സ്വീകരിക്കാതെ വിടില്ലെന്ന് മാഷും.അവന് ഒരാലോചാനയോടെ ചില മാത്രകള്‍ നിന്നു.
എനിക്കൊന്നും വേണ്ട. എന്നാല്‍ എനിക്കൊരു കാര്യം അറിയണമായിരുന്നു..
ഒടുവില്‍ അവന് പറഞ്ഞു: ഈ പട്ടണത്തില്‍ പേരുകേട്ട ഒരു തട്ടാനുണ്ടോ..? വളരെ പണക്കാരന് ..? അയാളെ അറിയുമെങ്കില്‍ പറഞ്ഞു തരണം.
മാഷ് ആലോചിച്ചു നോക്കി.
ആ.. അങ്ങിനെ ഒരാളുണ്ട്. കുറച്ചു പോയാല്‍ ഒരു ക്ഷേത്രം കാണും. അതിന്റെ കിഴക്കു മാറിയാണ് അയാളുടെ വീട്.. വീടെന്നു പറയാനും പറ്റില്ല.. ഒരു.. ഗുഹ..
അല്ല.. എന്തിനാ നീ തട്ടാനെ കാണുന്നത്..?
വെറുതെ..
അയാള്‍ അറുപിശുക്കനാണെന്നാ കേള്‍വി. ആരെയും ഒന്നും സഹായിക്കില്ല. പണിക്കാര്‍ക്ക് നേരെചൊവ്വെ കൂലി പോലും കൊടുക്കാത്തോനാ..പണത്തിനല്ല, എന്തിനായാലും അയാളെ കണ്ടാല്‍ പ്രയോജനം ഒന്നും ഉണ്ടാവില്ല.
പണിക്കൊന്നും അല്ല..
അതു കേട്ടപ്പോള്‍ അവന്റെ ആഹ്ലാദത്തിന് അതിരില്ല. എങ്കിലും അവന് എല്ലാം അടക്കി നിന്നു.
എന്താ കുട്ടീ കാര്യം..? മടിക്കണ്ട പറഞ്ഞോളൂ എന്നു പറഞ്ഞു മാഷ് അവന്റെ പുറത്തു തട്ടി.
അവന് പറഞ്ഞു.
ഒരു മരുന്നിനെക്കുറിച്ചറിയാനാണ്..
തട്ടാന്‍ എന്താണ് മരുന്നുമായിട്ടുള്ള ബന്ധമെന്ന് മാഷും ആലോചിക്കുന്നുണ്ട്.
അവന്റെ കാര്യത്തില്‍ തന്നെ ഒരെത്തും പിടിയും കിട്ടാതെ തല പുകയുമ്പോഴാണ് എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ ഇങ്ങിനേയും ചിലതെല്ലാം.
അതുകൊണ്ടായിരിക്കണം മാഷ് പറഞ്ഞു: എന്തായാലും കാര്യമൊന്നും ഉണ്ടാവില്ല. അയാള്‍ അത്രക്ക് മോശകോടനാ..
എന്നാലും പോയി നോക്കാം..
എന്നാ വരൂ .. ഞാന്‍ കാണിച്ചു തരാം..
ഒരു പലഹാരപ്പൊതി കൊടുത്തുകൊണ്ട് ആയമ്മ ഓര്‍മ്മപ്പെടുത്തി: മടങ്ങിപ്പോകുമ്പോള്‍ നീ തീര്‍ച്ചയായും ഇതിലെ വരണം.
വരാം.. അവന് സമ്മതിച്ചു.
അവന് തട്ടാന്റെ വീടു കാണിച്ചു കൊടുത്ത ശേഷം മാഷ് സ്കൂളിലേക്കു പോയി.
അവന് നേരെ ചെന്നു തട്ടാന്റെ വാതിലില്‍ മുട്ടി വിളിച്ചു:
തട്ടാനെ.. തട്ടാനെ..
ആരാത്..?
ആ വാതിലിന്റെ ഒരു പാളി അല്‍പ്പം അകന്നു. അതില്‍ നിന്നും ഒരു തല മാത്രം പുറത്തേക്കു നീണ്ടു.
ഞാന്‍ മണി..
മുത്തല്ലല്ലോ.. ദേഷ്യപ്പെട്ട ഒരു നോട്ടം. നിനക്കെന്തു വേണം..?
കളിയാക്കിക്കൊണ്ടൊരു ചോദ്യം..!
എനിക്ക് തട്ടാനെക്കാണണം..
അവന്റെ ഉറച്ച ശബ്ദം.
ഒരു നിമിഷം ആ തല അനങ്ങാതിരുന്നു. പിന്നെ അകത്തേക്കു വലിഞ്ഞു. അടുത്ത നിമിഷം അകത്തുനിന്നും ഒരു കുശുകുശുപ്പ് കേട്ടു. അതിനടുത്ത നിമിഷം ഒരു വാതില്‍പ്പാളി മുഴുവനും തുറന്നു.
അകത്തു വരൂ..
അവന് അകത്തു കടന്നു ചുറ്റും നോക്കി.
ഒരു വയസ്സിത്തള്ളയാണ് ആ വാതില്‍ തുറന്നത്.
വരൂ.. എന്നു പറഞ്ഞു ആ തള്ളയവനെ നീണ്ട ഇരുണ്ട ഒരിടനാഴിയിലൂടെ കൂട്ടിക്കൊണ്ടു പോയി.
അവര്‍ ഒരു മുറി ചൂണ്ടി അവനോടിരിക്കാന്‍ പറഞ്ഞു പുറത്തു പോയി.
അല്‍പ്പം കഴിഞ്ഞപ്പോള്‍ തട്ടാന്‍ കയറി വന്നു.
കറുത്തു മെലിഞ്ഞു അകത്തേക്കു സാമാന്യത്തിലധികം വളഞ്ഞു നര കയറിയ ഒരു മനുഷ്യന് . മുഖത്ത് വളരെ പഴയ കട്ടിച്ചില്ലുള്ള ഒരു കണ്ണട കെട്ടിവച്ചിട്ടുണ്ട്. പക്ഷെ അതിന്റെ മുകളിലൂടെയാണ് ഉരച്ചു നോക്കുന്ന അരത്തിന്റെ നോട്ടം.
ഉം.. നീയാരാണ്..? നിനക്കെന്തു വേണം..?
ഒരു മയവുമില്ലാത്തപോലെയാണ് അയാളുടെ ആ ചോദ്യം.
എന്നാല്‍ തട്ടാനോടു പറയേണ്ട ഒരു മറുപടി നേരത്തെത്തന്നെ അവന് കണ്ടു പിടിച്ചിരുന്നു.
ഒരു മുത്ത് വില്‍ക്കാനുണ്ട്..
(തുടരും)
9 അഭിപ്രായ(ങ്ങള്) :
ബാലനോവല്‍

കഥ ഇങ്ങിനെ..
ആടിനെ മേയ്ക്കുന്ന മണി ഒരു കലീബക്ക് ഭക്ഷണം നല്കി.കലീബ ഒരു അത്തിപ്പഴക്കുരു കൊടുത്തു.അത്തിപ്പഴം തിന്നാന്‍ വരുന്ന തത്തയില്‍ നിന്നും ഒരു സമ്മാനം ലഭിക്കുമെന്നും പറഞ്ഞു.തത്തയെ പിടിച്ചപ്പോള്‍ ഒരു തൂവല്‍ ലഭിച്ചു.കണ്ണുകാണാത്ത പാത്തുവിനോട് തത്ത സംസാരിച്ചു. മരുത്വാമലയിലെ ഇരുള് എന്ന മൂലികയുടെ നീര് കണ്ണില്‍ ഒഴിച്ചാല്‍ കാഴ്ച്ച കിട്ടുമെന്നും പട്ടണത്തിലെ തട്ടാന്‍ ആ മരുന്നിനെക്കുറിച്ച് അറിയാമെന്നും തത്ത പറഞ്ഞു. മണി പട്ടണത്തിലേക്ക് പോയി.വഴിയില്‍ കണ്ടുമുട്ടിയ കള്ളന്മാരെ പിന്തുടര്ന്നു കൊണ്ട് പട്ടണത്തിലുള്ള ഒരു വീട്ടിലെത്തി.ആ വീട്ടുകാരെ കവര്‍ച്ചക്കാരില്‍ നിന്നും രക്ഷിച്ചു.ഒടുവില്‍ അവന് തട്ടാനെ കണ്ടെത്തി.ഒരു പെരുങ്കള്ളന്റെ മുന്നിലേക്ക് തട്ടാന്‍ അവനെ കൊണ്ടുപോയി.കള്ളന് ഒരു ശോലമൂപ്പനെക്കുറിച്ച് പറഞ്ഞു.തട്ടാനേയും കള്ളനെയും പോലീസുകാര്‍ക്ക് കാണിച്ചു കൊടുത്തശേഷം അവന് ആ മൂപ്പനെ തേടി യാത്ര തുടര്‍ന്നു.ഒരു മുത്തശ്ശി അവനെ വിഷഹാരിയായ തന്റെ സഹോദരന്റെ അടുത്തെത്തിച്ചു. അദ്ദേഹത്തിന്റെ ആശിര്‍വാദത്തോടെ അവന് ശോലമൂപ്പനെ കണ്ടെത്തി. അയാള്‍ അവനെ മരുത്വാമലയില്‍ എത്തിച്ചു.
തുടര്‍ന്നു വായിക്കുക..
ആടിനെ മേയ്ക്കുന്ന മണി ഒരു കലീബക്ക് ഭക്ഷണം നല്കി.കലീബ ഒരു അത്തിപ്പഴക്കുരു കൊടുത്തു.അത്തിപ്പഴം തിന്നാന്‍ വരുന്ന തത്തയില്‍ നിന്നും ഒരു സമ്മാനം ലഭിക്കുമെന്നും പറഞ്ഞു.തത്തയെ പിടിച്ചപ്പോള്‍ ഒരു തൂവല്‍ ലഭിച്ചു.കണ്ണുകാണാത്ത പാത്തുവിനോട് തത്ത സംസാരിച്ചു. മരുത്വാമലയിലെ ഇരുള് എന്ന മൂലികയുടെ നീര് കണ്ണില്‍ ഒഴിച്ചാല്‍ കാഴ്ച്ച കിട്ടുമെന്നും പട്ടണത്തിലെ തട്ടാന്‍ ആ മരുന്നിനെക്കുറിച്ച് അറിയാമെന്നും തത്ത പറഞ്ഞു. മണി പട്ടണത്തിലേക്ക് പോയി.വഴിയില്‍ കണ്ടുമുട്ടിയ കള്ളന്മാരെ പിന്തുടര്ന്നു കൊണ്ട് പട്ടണത്തിലുള്ള ഒരു വീട്ടിലെത്തി.ആ വീട്ടുകാരെ കവര്‍ച്ചക്കാരില്‍ നിന്നും രക്ഷിച്ചു.ഒടുവില്‍ അവന് തട്ടാനെ കണ്ടെത്തി.ഒരു പെരുങ്കള്ളന്റെ മുന്നിലേക്ക് തട്ടാന്‍ അവനെ കൊണ്ടുപോയി.കള്ളന് ഒരു ശോലമൂപ്പനെക്കുറിച്ച് പറഞ്ഞു.തട്ടാനേയും കള്ളനെയും പോലീസുകാര്‍ക്ക് കാണിച്ചു കൊടുത്തശേഷം അവന് ആ മൂപ്പനെ തേടി യാത്ര തുടര്‍ന്നു.ഒരു മുത്തശ്ശി അവനെ വിഷഹാരിയായ തന്റെ സഹോദരന്റെ അടുത്തെത്തിച്ചു. അദ്ദേഹത്തിന്റെ ആശിര്‍വാദത്തോടെ അവന് ശോലമൂപ്പനെ കണ്ടെത്തി. അയാള്‍ അവനെ മരുത്വാമലയില്‍ എത്തിച്ചു.
തുടര്‍ന്നു വായിക്കുക..
Labels
- കഥ (5)
- കുട്ടിക്കഥ (15)
- ബാലനോവല്‍ (9)
Popular Posts
-
മണിയും കുഞ്ഞാടുകളും മണിക്ക് കാടിനെ വളരെ ഇഷ്ടമായിരുന്നു. കാടിന് മണിയേയും ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് കുന്നും മലയും ചെടികളും വള്ളി...
-
ഇത് ഒരു കുട്ടിക്കഥ മാത്രമല്ല , കുട്ടിത്തം വിട്ടുമാറാത്ത മുതിര്‍ന്ന മനസ്സുകള്‍ക്ക് ഓര്‍മ്മകളും അനുഭവങ്ങളും അയവിറക്കാനുള്ള ഒരു സ്നേഹമ...
-
( പുതിയ പുലരികള്‍ ) അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുട...
-
( മരുത്വാമലയുടെ മടിയില്‍ ) അവര്‍ മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന...
-
അവിചാരിതമായി ഒരതിഥി കാ ട് മണിയെ നല്ല കാര്യങ്ങള്‍ മാത്രമാണ് പഠിപ്പിച്ചത്. കാട്ടിലെ സഹവാസം അവനെ ഒരു ധൈര്യശാലിയുമാക്കി. അ...
statistics
Share this Post
Followers
+
feedjit
Contributors
Entri Populer
-
അവിചാരിതമായി ഒരതിഥി കാ ട് മണിയെ നല്ല കാര്യങ്ങള്‍ മാത്രമാണ് പഠിപ്പിച്ചത്. കാട്ടിലെ സഹവാസം അവനെ ഒരു ധൈര്യശാലിയുമാക്കി. അ...
-
( പുതിയ പുലരികള്‍ ) അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുട...
-
നന്മയുടെ വിത്ത് പ്രഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതി...
-
മണിയും കുഞ്ഞാടുകളും മണിക്ക് കാടിനെ വളരെ ഇഷ്ടമായിരുന്നു. കാടിന് മണിയേയും ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് കുന്നും മലയും ചെടികളും വള്ളി...
-
( മരുത്വാമലയുടെ മടിയില്‍ ) അവര്‍ മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന...
-
സംസാരിക്കുന്ന തത്ത ആ തത്ത കൊക്ക് വിടര്‍ത്തി ദീന സ്വരത്തില്‍ എന്തോ ശബ്ദം പുറപ്പെടുവിച്ചു. അതുകേട്ടു അസ്വസ്ഥതയോടെ പാത്...
-
( കള്ളന് അകത്ത്.. മുത്ത് പുറത്ത് ) ഏ തു നിമിഷവും അവന് അതു പ്രതീക്ഷിച്ചു. കള്ളന് എന്തെങ്കിലും ഒരു വിക്രസ്സു കാണിക്കാതി...
-
( മഹാവൈദ്യന്റെ ഉപദേശം ) അ വന്റെ ചുണ്ടില്‍ നിന്നും ചിരിയുതിര്‍ന്നെങ്കിലും മനസ്സില്‍ ആദ്യമായി നിരാശയും ദുഖവും തോന്നിയ ഒരു ...
-
കള്ളനും പോലീസും കളി ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്‍...
-
മരുത്വാമലയിലേക്ക് മ ണിക്ക് ഒരേയൊരു ചിന്ത മാത്രം. വടക്കു വടക്ക് മരുത്വാനെന്നൊരു മലയുണ്ട്. ആ മലയില്‍ ഇരുള് എന്നൊരു മൂല...
Blogger പിന്തുണയോടെ.
നന്നായി മാഷെ.
ആശംസകള്‍
മുമ്പ് ഞാന്‍ പറഞ്ഞത് ഒന്നൂടെ ആവര്‍ത്തിക്കട്ടെ.
ഇതൊരു പുസ്തകമായി ഇറങ്ങേണ്ടതാണ്.
ഇതൊരു പുസ്തകമായി ഇറങ്ങുകതന്നെ വേണം.....
ആശംസകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ